12/05/2020
ലുക്ക്മാനുൽ സബ എന്ന 18 കാരി പെൺകുട്ടി ലക്ഷദ്വീപിൽ നിന്നും മഞ്ചേരിയിൽ എൻട്രസ് കോച്ചിങ്ങിന് വന്ന് ഹോസ്റ്റലിൽ നിന്ന് പഠിക്കുമ്പോഴാണ് മാർച്ച് 22 ന് പൊടുന്നനെ ദേശവ്യാപക ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നത്. ഹോസ്റ്റലിൽ നിന്നും കുട്ടികൾ മുഴുവൻ അവരവരുടെ വിട്ടിലേക്ക് പോയി, ഒറ്റപ്പെട്ട നിസ്സഹയായ സബ എന്ത് ചെയ്യണമെന്നറിയാതെ കരച്ചിലിന്റെ വക്കത്ത് നിൽക്കുന്നത് കണ്ടാണ് അവളുടെ കൂടെ പഠിക്കുന്ന മഞ്ചേരിയിലെ മല്ലികയുടെ അച്ചൻ ഏറനാട് താലുക്ക് ഓഫിസ് ജീവനക്കാരൻ പ്രദീപ് മകളെ കൂട്ടാനെത്തുന്നത്. പ്രദീപിന് രണ്ടാമതോന്നു ആലോചിക്കേണ്ടി വന്നില്ല. മകൾ മല്ലികക്ക് ഒപ്പം സബയേയും കുട്ടി. ദിവസങ്ങൾ ആഴ്ചകൾക്കും അവ മാസങ്ങളും മാറി, വിശുദ്ധ മാസം വിരുന്നെത്തി. കടുത്ത മതവിശ്വാസിയായ സബക്ക് നോമ്പെടുക്കണം. നിലവിലുള്ള ഭക്ഷണം അഡ്ജസ്റ്റ് ചെയ്ത് നോമ്പെടുക്കാൻ സബ തയ്യാറായി, പക്ഷേ സബയുടെ നോമ്പിന് പറ്റിയ സാഹചര്യവും അന്തരീക്ഷവു മൊരുക്കാൻ ഹിന്ദു വിശ്വാസികളായ പ്രദീപും ടീച്ചറായ ഭാര്യയും കുടുംബവുമൊന്നാകെ ജീവിതത്തിലാധ്യമായി റംസാൻ വൃതമെടുക്കുന്നവരായി. രാത്രിയുടെ അന്ത്യയാമത്തിൽ അവരുണർന്ന് അത്താഴമുണ്ടാക്കി സബയുടെ നമസ്കാരങ്ങൾക്ക് കുട്ടിരുപ്പുകാരായി. വൈകിട്ട് പത്തിരിയും തരിയും ഉണ്ടാക്കി ഇഫ്ത്താ റൊരുക്കി. ഇന്ന് പത്രത്തിൽ വാർത്ത വായിച്ചപ്പോൾ വികാര തള്ളിച്ച കാരണം കണ്ണീർ തുള്ളികൾ അടർന്നു വീണു. മഹാമാരി വന്ന് മരണം മാടി വിളിക്കുമ്പോൾ പ്പോലും ആശുപത്രികളിൽ ഹിന്ദും വാർഡും മുസ്ലിം വാർഡും ഉണ്ടാക്കിയ നാട്ടിൽ, ഒരു പ്രത്യേക സമുദായത്തിലെ കച്ചവടക്കാരിൽ നിന്നും മറ്റു സമുദായക്കാർ പച്ചക്കറി വാങ്ങരുത് എന്ന് പ്രസ്താവനയിറക്കുന്ന ഭരണാധികാരികളുടെ നാട്ടിൽ. ഇല്ല കുട്ടരെ ,, നന്മയുള്ള നമ്മുടെ പ്രദീപ്മാർ ജീവിച്ചിരിക്കുന്ന കാലത്തോളം ഞങ്ങളുടെ ഹൃദയങ്ങളെ കീഴ്പ്പെടുത്താനാവില്ല,, കാത്തുസൂക്ഷിക്കും ഈ പൈതൃകം,, കൊക്കിലെ ജീവനവശേഷിക്കും വരെ 🌹
Copy