30/07/2020
‼️
💥 ഉമ്മന്ചാണ്ടി സർക്കാരിന്റെ ബന്ധുനിയമനങ്ങൾ
============================================
⭕ 1, ഉമ്മൻ ചാണ്ടിയുടെ അമ്മായിയുടെ മകൻ കുഞ്ഞ് ഇല്ലംപള്ളി , കോ ഓപ്പറേറ്റിവ് സർവീസ് എക്സമിനെഷൻ ബോർഡ് ചെയർമാൻ
⭕ 2, ഉമ്മന്‍ചാണ്ടിയുടെ ഡ്രൈവറുടെ മകള്‍ സബിദ, നോർക്ക
⭕ 3, കെ എം മാണിയുടെ മരുമകൻ MT ജോസഫ് , മന്ത്രി ഷിബു ബേബി ജോണിന്റെ ഉപദേശകൻ
⭕ 4, സ്പീക്കർ ജി കാർത്തികേയന്റെ ഭാര്യ എം ടി സുലേഖ, സർവ വിഞ്ജാന കോശം ഡയറക്റ്റർ
⭕ 5, മന്ത്രി അനൂബ് ജേക്കബിന്റെ സഹോദരി അംബിളി ജേക്കബ് കേരള സ്റ്റേറ്റ് IT ഇൻഫ്രാ സ്റ്റ്രക്ചർ മാർക്കറ്റിംഗ് മാനേജർ
⭕ 6, മന്ത്രി അനൂബ് ജേക്കബിന്റെ ഭാര്യ അനില മേരി ഗീവർഗ്ഗീസ് , ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്റ്റർ
⭕ 7, ചെന്നിത്തലയുടെ അനിയൻ കെ വേണുഗോപാൽ , കേരള ഫീഡ്സ് എം ഡി
⭕ 8, വ്യാജ Phd ആരോപണമുള്ള ഷീനാ ഷുക്കൂർ , MG യൂണിവേർസിറ്റി പ്രോ വൈസ് ചാൻസിലർ
⭕ 9, മുസ്ലിം ലീഗ് അധ്യാപക സങ്കടന നേതാവ് പി നസീർ , ന്യൂനപക്ഷ വകുപ്പ് ഡയറക്റ്റർ ( സ്വകാര്യ കോളേജ് അധ്യാപകൻ ഡെപ്യൂട്ടേഷനിൽ സർക്കാർ വകുപ്പ് സെക്രട്ടറി )
⭕ 10, മന്ത്രി വി എസ് ശിവകുമാറിന്റെ അനിയൻ വി എസ് ജയകുമാർ , ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ
⭕ 11, മന്ത്രി കെ സി ജോസഫിന്റെ ഡ്രൈവർ ജയകുമാർ , നോർക്കയിൽ നിയമനം
⭕ 12, മുസ്ലിം ലീഗ് മുൻ MLA ഉമ്മർ മാസ്റ്ററുടെ മരുമകൻ പി അബ്ദുൾ ജലീൽ , സ്കോള് കേരള ഡയറക്റ്റർ (സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ഓപ്പണ്‍ ആന്‍ഡ് ലൈഫ് ലോങ്ങ് എഡ്യൂക്കേഷന്‍, കേരള)
⭕ 13 , വനിത ലീഗ് നേതാവിന്റെ മകൻ കെ പി നൗഫൽ , ഐടി അറ്റ് സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍
⭕ 14, സെക്രട്ടറിയറ്റിലെ കോണ്‍ഗ്രസ് അനുകൂലസംഘടനാ നേതാവ് എര്‍ഷാദിന്റെ ഭാര്യ ഹമീദ, നോർക്ക റൂട്ട്‌സ്
⭕ 15, മന്ത്രി കെ സി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറി രാജശേഖരന്‍നായരുടെ അനന്തരവന്‍ വിപിന്‍ , നോര്‍ക്ക റൂട്ട്സില്‍
⭕ 16, ആർ സെൽവരാജിന്റെ മകൾ , വെയർ ഹൗസിംഗ് കോർപ്പറേഷൻ അസിസ്റ്റന്റ് മാനേജർ
⭕ 17, അനൂപ് ജേക്കബിന്റെ ഭാര്യ അനില മേരി ഗീവര്‍ഗീസ് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസിസ്റ്റന്റ് ഡയറക്ടറായി നിയമനം നേടിയത് അര്‍ഹമായ യോഗ്യതയൊ നിശ്ചിത പ്രായമോ ഇല്ലാതെയാണ്.
============================================
‼️ ഇതിനെല്ലാം എതിരെ അന്വേഷണം നേരിടുന്നുണ്ട് ഉമ്മൻചാണ്ടിയും, മുന്‍മന്ത്രിമാരായ വി എസ് ശിവകുമാര്‍, അനൂപ് ജേക്കബ്, രമേശ് ചെന്നിത്തല, പി കെ ജയലക്ഷ്മി, കെ സി ജോസഫ്, കെ എം മാണി, എം എല്‍ എമാരായ എം പി വിന്‍സെന്റ്, ആര്‍ സെല്‍വരാജ് എന്നിവരും.. സത്യം പറഞ്ഞാൽ അതിന്റെ ചൊരുക്കാണ് ഇപ്പഴത്തെ ഈ വിവാദങ്ങൾ - https://bit.ly/30YAmB7
============================================
💥 മറ്റു അനധികൃത നിയമനത്തിന്റെ നാളുകള്‍
=====================================
💢 കഴിഞ്ഞ UDF സര്‍ക്കാരിന്റെ അവസാന കാലത്ത് ഇരുചെവിയറിയാതെ നിയമിക്കപ്പെട്ടവര്‍ നിരവധിയാണ്. PSC പരിക്ഷയെഴുതി കാത്തുനിന്നവരെ മണ്ടന്മാരാക്കി സ്വന്തം പാര്‍ട്ടിയില്‍ പെട്ടവരേയും ഇഷ്ടക്കാരെയും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ആവോളം നിയമിച്ചു.
💢 കൃഷിവകുപ്പിന് കീഴിലെ വെയര്‍ഹൌസിങ് കോര്‍പറേഷനില്‍ എഴുത്തുപരീക്ഷയില്‍ ഉയര്‍ന്നമാര്‍ക്ക് നേടിയവരെ ഒഴിവാക്കി ആര്‍ സെല്‍വരാജ് MLA യുടെ മകള്‍ ഉള്‍പ്പെടെ നിരവധി UDF നേതാക്കളുടെ മക്കള്‍ക്ക് പിന്‍വാതില്‍ നിയമനം നടത്തിയാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കൂറ് പുലര്‍ത്തിയത്.
💢 വെയര്‍ഹൌസിങ് കോര്‍പറേഷനില്‍ അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലുണ്ടായ 21 ഒഴിവിലാണ് നിയമനം നടന്നത്. സെല്‍വരാജിന്റെ മകള്‍ എഴുത്തുപരീക്ഷയില്‍ 43 മാര്‍ക്ക് മാത്രം നേടി റാങ്ക് ലിസ്റ്റില്‍ 1032-ാം സ്ഥാനത്തായിരുന്നു. എന്നാല്‍, അന്തിമ ലിസ്റ്റില്‍ 20-ാം സ്ഥാനക്കാരിയാക്കി.
💢 JDU കൊല്ലം ജില്ലാ പ്രസിഡന്റിന്റെ മകന്‍ എഴുത്തുപരീക്ഷയില്‍ 49 മാര്‍ക്ക് നേടി 505-ാം സ്ഥാനത്തായിരുന്നു. അന്തിമ റാങ്കുപട്ടികയില്‍ 14-ാമതായി. എഴുത്തുപരീക്ഷയില്‍ 499-ാം സ്ഥാനത്തുള്ള ഉദ്യോഗാര്‍ഥി അന്തിമപട്ടികയില്‍ രണ്ടാമനായി. ഇവര്‍ക്കുപുറമെ കുറഞ്ഞ മാര്‍ക്ക് നേടിയ 14 പേര്‍ക്കുകൂടി ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അനുഗ്രഹം ലഭിച്ചു.
💢 കാലിക്കറ്റ് സര്‍വകലാശാലയില്‍ അസിസ്റ്റന്റ്, പ്യൂണ്‍ നിയമനങ്ങളില്‍ അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞതായിരുന്നു. കുറഞ്ഞ മാര്‍ക്ക് എഴുത്തുപരീക്ഷയില്‍ നേടിയവരെ സമീപിച്ച് ലക്ഷങ്ങള്‍ കോഴവാങ്ങി ഇന്റര്‍വ്യൂവില്‍ കൂടുതല്‍ മാര്‍ക്ക് നല്‍കി നിയമനം നടത്തി. റിക്രൂട്ട്‌മെന്റ് സെക്ഷനെ നിയമനപ്രക്രിയയില്‍ അടുപ്പിക്കാതെ പ്രത്യേക സെല്ലിന് രൂപംനല്‍കിയായിരുന്നു നിയമനം. ഇതിന്റെ മറവില്‍ മുസ്‌ളിംലീഗിന് ആധിപത്യമുള്ള രജിസ്ട്രാര്‍ ഓഫീസ് നിയമനങ്ങള്‍ നിയന്ത്രിച്ചു. പ്രത്യേക സെല്ലില്‍ അംഗമായയാളുടെ ഭാര്യ അസിസ്റ്റന്റ് ലിസ്റ്റിലും വിസിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗത്തിന്റെ ഭാര്യ പ്യൂണ്‍ ലിസ്റ്റിലും ഇടംപിടിച്ചു. മുന്‍വൈസ് ചാന്‍സലര്‍ ഡോ. എം അബ്ദുള്‍സലാമും താല്‍ക്കാലിക ചുമതലയുണ്ടായിരുന്ന കണ്ണൂര്‍ വിസി ഡോ. എം കെ അബ്ദുള്‍ഖാദറും ഒപ്പിടാതിരുന്ന റാങ്ക് ലിസ്റ്റാണ് പുതിയ വിസി ഡോ. കെ മുഹമ്മദ് ബഷീര്‍ ഒപ്പിട്ടത്. ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കിയായിരുന്നു ഡോ. എം അബ്ദുള്‍സലാം ഒപ്പിടാതിരുന്നത്. റാങ്ക് ലിസ്റ്റിനെതിരെ ഉദ്യോഗാര്‍ഥികള്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. പ്യൂണ്‍ ലിസ്റ്റ് കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. സര്‍വകലാശാലയില്‍ ഇല്ലാത്ത തസ്തികകളായ എസ്റ്റേറ്റ് ഓഫീസര്‍, ഫാം സൂപ്പര്‍വൈസര്‍, ലെയ്‌സണ്‍ ഓഫീസര്‍, ലാംഗ്വേജ് എഡിറ്റര്‍, വെബ് കോ-ഓര്‍ഡിനേറ്റര്‍ തുടങ്ങിയ അനധികൃത തസ്തികള്‍ സൃഷ്ടിച്ചാണ് UDF സര്‍ക്കാര്‍ നിയമന ഉത്തരവിറക്കിയത്.
💢 മന്ത്രിമാരുടെ പേഴ്‌സണല്‍ അസിസ്റ്റന്റുമാര്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും സ്ഥിര ജോലിയും വരുമാനും വാങ്ങിക്കൊടുക്കാന്‍ സര്‍ക്കാര്‍ അത്മാര്‍ത്ഥമായി ശ്രമിച്ചുവെന്നുവേണം പറയാന