Pratilipi Malayalam - പ്രതിലിപി മലയാളം

  • Home
  • India
  • Bangalore
  • Pratilipi Malayalam - പ്രതിലിപി മലയാളം

Pratilipi Malayalam - പ്രതിലിപി മലയാളം Discover, read and share your favorite stories, poems and books in a language, device and format of y
(799)

Discover, read and share your favorite stories, poems and books in a language, device and format of your choice

   -malayalamചെമ്മൺ പാതയിലൂടെ പൊടി പറത്തിക്കൊണ്ട് വരുന്ന ആ വെള്ള അംബാസഡർ കാർ കണ്ട് ചായക്കടയിൽ ഇരുന്നവരെല്ലാം കൗതുകത്തോടെ...
08/08/2026

-malayalam
ചെമ്മൺ പാതയിലൂടെ പൊടി പറത്തിക്കൊണ്ട് വരുന്ന ആ വെള്ള അംബാസഡർ കാർ കണ്ട് ചായക്കടയിൽ ഇരുന്നവരെല്ലാം കൗതുകത്തോടെ തല പുറത്തേക്കിട്ടു . കാറിനു പിറകിൽ കുട്ടികളുടെ ഒരു കൂട്ടം തന്നെ ഓടിയെന്നോണം വരുന്നുണ്ട്. മുൻ സീറ്റിലിരിക്കുന്ന ബ്രോക്കർ കുഞ്ഞഹമ്മദിനെ കണ്ട് അതൊരു പെണ്ണുകാണൽ സംഘമാണെന്ന് ചായക്കടയിലുള്ളവർക്കെല്ലാം മനസ്സിലായി. കുഞ്ഞഹമ്മദ് ഗമയോട് അവരെയെല്ലാം ഒന്നു നോക്കി. "ഹോ ഓൻ്റൊരു ഭാഗ്യം. ഇങ്ങനെ ഇടക്കൊകെ കാറിൽ കയറാലോ നമ്മൾക്കൊന്നും ആ ഭാഗ്യം വിധിച്ചിട്ടില്ല".നരച്ച് തുടങ്ങിയ താടി ഒന്ന് ഉഴിഞ്ഞു കൊണ്ട് ചായക്കടക്കാരൻ ദാമുവേട്ടൻ പറയുന്നത് കേട്ട് മറ്റുള്ളവരും തലയാട്ടി. ശരിയാണ് ആ ഗ്രാമത്തിലെ അവരാരും കാറിൽ കയറിയിട്ടില്ല .കുഞ്ഞഹമ്മദ് ഒരു കല്യാണ ബ്രോക്കർ ആയതിനാൽ ഇടക്കൊക്കെ കാറിൽ കയറാനും പോകാനും ഭാഗ്യമുണ്ടാകാറുണ്ട്.പെണ്ണ്കാണലുകാർ സമ്പന്നരാണെങ്കിലാണ് കാറുമായി വരുക.അല്ലാത്തവർ ജീപ്പിലോ നടന്നിട്ടോ ആണ് വരാറ്.ഓടിട്ട ആ കൊച്ചു വീടിൻറെ മണ്ണ് തേച്ച് മിനുക്കിയ മുറ്റത്തേക്ക് കാർ ചെന്നു നിന്നു. അപ്പോഴേക്കും അടുത്തടുത്ത വീടുകളിൽ നിന്നെല്ലാം പല തലകൾ പുറത്തേക്ക് നീണ്ടു. ആരാണ് കാറിൽ വന്നിരിക്കുന്നത് ..അതും അലവിക്കാന്റെ വീട്ടിലേക്ക് ..ഒരു വകയുമില്ലാത്ത അലവിക്കാന്റെ കുടുംബങ്ങളിൽ ആർക്കും കാറില്ല. അത് അവർക്ക് ഉറപ്പാണ്. അലവിക്കയും സത്യത്തിൽ ഞെട്ടിയിരിക്കുകയാണ്. ആരാണ് തന്റെ വീട്ടിലേക്ക് കാറുമായി വന്നിരിക്കുന്നത്. അയാൾ അമ്പരന്നു. എഴുന്നേറ്റ് പടിയിലേക്ക് ഇറങ്ങി നിന്നു .ശബ്ദം കേട്ട് അകത്ത് നിന്നും രണ്ട് സ്ത്രീകളുടെ തലകൾ നീണ്ടു .ആ തലകൾ ഒന്ന് അലവിക്കയുടെ ഭാര്യ സുഹ്റത്തേയുടേയും മകൾ നസീമയുടെയുമാണ്. . കാറിനു മുമ്പിൽ ഇരിക്കുന്ന കുഞ്ഞഹമ്മദിനെ കണ്ടു അലവിക്ക ബേജാറിലായി. കാരണം കല്ല്യാണ ബ്രോക്കറായ അയാൾ കാറിൽ ഒക്കെ തന്റെ വീട്ടിലേക്ക് ഒരു കൂട്ടരെ കൊണ്ടുവരണമെങ്കിൽ അവർ പണക്കാര് ആവാതിരിക്കുകയില്ലല്ലോ .തന്നെപ്പോലെ ഒരു ഗതിയും ഇല്ലാത്ത ഒരാൾക്ക് ഇത്രയും പണക്കാരുമായുള്ള ഒരു ബന്ധമോ..ആ സമയം കൊണ്ട് ബ്രോക്കറെ സുഹ്റത്തയും നസീമയും കണ്ടിരുന്നു. അവർക്കും കാര്യം പിടികിട്ടി . നസീമ പെട്ടെന്ന് അവിടുന്ന് വലിഞ്ഞു. ചിരിച്ചുകൊണ്ട് കുഞ്ഞഹമ്മദും പിറകെ കാറിൽ ഉള്ളവരും ഇറങ്ങി. ഒരു മധ്യവയസ്കനും ഒരു ചെറുപ്പക്കാരനുമാണ് കാറിൽ നിന്ന് ഇറങ്ങിയത് .ഡ്രൈവർ മുറ്റത്തെ ഒരു സൈഡിലേക്ക് വണ്ടി തിരിച്ചിട്ടു .ആദ്യത്തെ അമ്പരപ്പ് ഒന്ന് മാറി അലവിക്ക വന്നവരെ അകത്തേക്ക് ക്ഷണിച്ചിരുത്തി .ഉമ്മറത്തെ കാവിയിട്ട അരത്തിണ്ടിലേക്ക് കുഞ്ഞഹമ്മദ് ഇരുന്നു. രണ്ട് കസേര നീക്കിയിട്ട് അതിൽ തന്റെ തോളിൽ കിടന്ന തോർത്തുകൊണ്ട് തുടച്ചു അലവിക്ക മറ്റു രണ്ട് പേരോടും ഇരിക്കാൻ പറഞ്ഞ് ബ്രോക്കറെയും വന്നവരെയും സംശയത്തിൽ നോക്കി. "അലവിക്കാ ..ഇത് ങ്ങളെ കുട്ടിനെ കാണാൻ വന്നോരാ.ഞാൻ ങ്ങളോട് പറഞ്ഞിരുന്നിലേ തമിഴ്നാട്ടിൽന്ന് ഒരാലോചനയെ പറ്റി."തമിഴ്നാട് എന്ന് കേട്ടതും അലവിക്കയുടെ മുഖം മങ്ങി . അലവിക്കയുടെ മാത്രമല്ല പുറത്തെ സംസാരങ്ങൾ കേൾക്കുകയായിരുന്ന സുഹറയുടെയും നസീമയുടെയും മുഖത്തും മങ്ങലേറ്റു.. അലവിക്കയുടെ മങ്ങൽ മനസ്സിലാക്കിയെന്നോണം ബ്രോക്കർ തൻ്റെ വാക്ചാതുര്യം പുറത്തെടുത്തു. "അതെ ഇങ്ങള് വിചാരിക്കും പോലെ അല്ല.. തമിഴ്നാട്ടിലാണ് എന്നേള്ളൂ... അവര് മലയാള്യോള് തന്നെയാ.. നമ്മുടെ ചെറിയൊരു ബന്ധുക്കൾ ആയിറ്റ് വരും .""ഇതാണ് ചെക്കൻ ...സലീം."ചെറുപ്പക്കാരനെ നോക്കി കുഞ്ഞഹമ്മദ് പറഞ്ഞു.അലവിക്ക അയാളെ ഒന്ന് വീക്ഷിച്ചു. ഇരുനിറത്തിൽ സുന്ദരനായ ഒരു യുവാവ്."സലീമിന്റെ ഉമ്മാൻ്റെ ഉമ്മ അതായത് ഉമ്മാമ്മ നമ്മളെ ഒരു ബന്ധുവാണ്. ഓലെ തമിഴ്നാട്ടിലേക്കാണ് കല്യാണം കഴിപ്പിച്ചയയച്ചത്.. ഓലെ പേരക്കുട്ടിയാണ് സെലീം.. നമ്മൾ നല്ലൊണം അറിയുന്ന കുടുംബാ."ബ്രോക്കറിന്റെ വാക്കുകൾ മുഴുവനായും അലവിക്കാക്ക് മനസ്സിലായില്ലെങ്കിലും അയാൾ ഒന്നു തലയാട്ടി. "ഇത് ചെക്കൻ്റെ അളിയനാ.."മധ്യവയസ്കനെ കുഞ്ഞഹമ്മദ് പരിചയപ്പെടുത്തി."ന്നാ കുട്ടിനെ വിളിച്ചാലോ അലവിക്കാ "കുഞ്ഞഹമ്മദിൻ്റെ വർത്തമാനം കേട്ട് അലവിക്ക ഒന്ന് ആലോചിച്ചു. വേണോ വേണ്ടേ.. തമിഴ്നാട്ടിലേക്ക് മകളെ കല്യാണം കഴിപ്പിച്ച് അയച്ചാൽ പിന്നെ അവള് ഒരുപാട് ദൂരെ ആകില്ലേ .അയാൾ ആലോചനയോടെ അകത്തേക്ക് നടന്നു .അകത്തെല്ലാം കേട്ട് ഭാര്യയും മകളും നിൽക്കുന്നുണ്ട്. അപ്പോൾ ഇനി ഒന്നും അവരോട് വിശദീകരിക്കേണ്ട കാര്യമില്ല. ചുമരും ചാരി നിൽക്കുന്ന മകളെ ഒന്ന് നോക്കി അയാൾ. സൗന്ദര്യവും പണവും ഇല്ലാത്തതിന്റെ പേരിൽ ഇവിടെ നിന്നു പോയ തന്റെ ഇളയ മകൾ .വയസ്സ് ഇപ്പോൾ തന്നെ ഇരുപത്തഞ്ചായി .ഒരു രണ്ടാംകെട്ടുകാരു പോലും വരുന്നില്ല.ഒരു നിശ്വാസത്തോടെ അലവിക്ക അവളോട് ഒരുങ്ങി വരാൻ പറഞ്ഞു .സുഹ്റത്ത സംശയത്തോടെ ഭർത്താവിനെ നോക്കി ."വന്നതല്ലേ കണ്ടു പൊയ്ക്കോട്ടെ .." സുഹ്റത്ത അടുക്കളയിൽ ചെന്ന് ചായ ഇട്ടപ്പോഴേക്കും നെസീമ ഒരു ചുരിദാർ മാറ്റിയിട്ട് വന്നിട്ടുണ്ട്.കട്ടൻ ചായ അരിച്ച് ചില്ലു ഗ്ലാസിലേക്ക് ഒഴിച്ച് ഡബ്ബയിൽ നിന്ന് അരി മുറുക്ക് എടുത്ത് ഒരു പാത്രത്തിലേക്ക് തട്ടി .മകളുടെ കയ്യിൽ ചായ കൊടുത്ത് മുറുക്കിൻ്റെ പ്ലേറ്റുമായി അവർ പിറകെ ചെന്നു.ഇത് പോലെ എത്രയെത്ര പേരുടെ മുന്നിലാണ് ഒരുങ്ങിക്കെട്ടി നിന്നിട്ടുള്ളത്. അതിനാൽ തന്നെ നെസിക്ക് ഉമ്മറത്തേക്ക് ചെല്ലാൻ വലിയ ബുദ്ധിമുട്ടൊന്നും തോന്നിയില്ല🌟🌟🌟എല്ലാം കൂടി തട്ടി ഒപ്പിച്ച് പത്തിരുപത് പവൻ ഉണ്ടാക്കിയിട്ടുണ്ട്. നാട്ടുകാരുടെ സഹായവും പിന്നെ കുറച്ചു കടം വാങ്ങിയതും എല്ലാം കൂടി ആയിട്ടാണ് ആഭരണങ്ങൾ അലവിക്ക ഒപ്പിച്ചെടുത്തത്.നാളെയാണ് നിക്കാഹ്. പള്ളിയിൽ വെച്ച് നിക്കാഹ് കഴിഞ്ഞ് വീട്ടിൽ ഒരു സൽക്കാരവും. അത് കഴിഞ്ഞാൽ നാളെത്തന്നെ നെസീമയെയും കൊണ്ട് അവർ തമിഴ്നാട്ടിലേക്ക് പോകും. അതോർക്കുമ്പോൾ അലവിക്കയുടെയും സുഹ്റത്തയുടെയും നെഞ്ചിലൊരു കല്ല് വെച്ചതുപോലെയാണ് .മകൾ കാണാമറത്തേക്ക് പോവുകയാണ്. ആലോചിച്ചിട്ട് ഒരു സമാധാനവുമില്ല. പക്ഷേ ഇതും വേണ്ടാന്ന് വെച്ചാൽ പിന്നെ ഒരു ആലോചന വരുമോ എന്ന് കരുതിയാണ് ഈ കല്ല്യാണത്തിന് സമ്മതിച്ചത് തന്നെ. അന്വേഷിച്ചിടത്തോളം ചെക്കനും കൂട്ടരും നല്ല സ്വഭാവക്കാരാണ്. ഇനിയും അങ്ങനെ ആയാൽ മതിയായിരുന്നു.ആ മാതാപിതാക്കൾ മനമുരുകി പ്രാർത്ഥിച്ചു.. സുഹ്റത്തക്ക് അന്ന് ഉറക്കം വന്നില്ല. മകളെ ഓർത്ത് ആ മാതൃഹൃദയം വേദനിച്ചു. മകൾക്ക് ഒരു ജീവിതം കിട്ടുന്നതിനുള്ള സന്തോഷമുണ്ടെങ്കിലും അവൾ ഒരുപാട് ദൂരേക്ക് പോവുകയാണല്ലോ എന്ന ആധിയും ആ മാതാവിൻറെ ഉള്ളം ഭരിച്ചു. നെസീമയുടെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല .എന്തൊക്കെയാണ് അവിടുത്തെ അവസ്ഥ ..അവിടുത്തെ ആളുകളോട് തമിഴ് പറയണ്ടേ.. എങ്ങനെ അവരോട് വർത്താനം പറയുക.. ഒരു എട്ടാം ക്ലാസുകാരിയായ തനിക്ക് മലയാളം തന്നെ ശരിക്ക് എഴുതാനും വായിക്കാനും പ്രയാസമാണ് .പിന്നെ എങ്ങനെയാണ് തമിഴ് പറയുക .മലയാളികൾ തന്നെയാണെങ്കിലും കുറെ കാലമായി അവിടെയല്ലേ...അപ്പോൾ അവരൊക്കെ തമിഴല്ലേ പറയുക..അങ്ങനെയെല്ലാമുള്ള ആധിയുണ്ടെങ്കിലും സലീമിനെ ഓർക്കുമ്പോൾ ഉള്ളം ഒരു തണുപ്പ് പടരുന്നുണ്ട് .ആ പുഞ്ചിരിക്കുന്ന മുഖവും ശാന്തമായ ഭാവവും അവളെ അത്രമേൽ ആകർഷിച്ചിരുന്നു. വേലിക്കൽ നിന്നിരുന്ന മൈലാഞ്ചിയില പൊട്ടിച്ച് അരച്ച് ഈർക്കിൽ കൊണ്ട് മനോഹരമായ പൂക്കൾ വരച്ചു തന്നത് ഇത്താത്ത റസിയയാണ്.കറുത്തിരണ്ട കൈയിൽ ചുവന്നുകിടക്കുന്ന നഖങ്ങളും മൈലാഞ്ചിയും പ്രത്യേക ഭംഗിയുണ്ടെന്ന് നെസിക്ക് തോന്നി .പിറ്റേന്ന് രാവിലെ പള്ളിയിൽ നിക്കാഹ് കഴിഞ്ഞ് ചെക്കനും കൂട്ടരും വീട്ടിലേക്ക് എത്തി.പതിനഞ്ച് പേരടങ്ങുന്ന ഒരു ചെറിയ സംഘം . ഇവിടെ അൽവാസികളും കുടുംബക്കാരും കൂടി ചെറുതല്ലാത്തൊരു വിവാഹസൽക്കാരം നടന്നു .ഭക്ഷണം കഴിച്ച് കഴിഞ്ഞ് അവർ തമിഴ്നാട്ടിലേക്ക് മടങ്ങി പോകാനുള്ള ഒരുക്കത്തിലാണ്. ഒരാഴ്ചയെങ്കിലും ഇവിടെ നിന്ന് പോകാം എന്ന് പറഞ്ഞെങ്കിലും അവിടെ സലീമിന് കച്ചവടമാണ്. അതിൽ നിന്നും അങ്ങനെ മാറി നിന്നാൽ ശരിയാവില്ല എന്ന് പറഞ്ഞ് സലീം സ്നേഹത്തോടെ ആ ക്ഷണം നിരസിച്ചു.യാത്ര പറയുമ്പോൾ സുഹ്റത്തയും മകളും ഇറുക്കെ കെട്ടിപ്പിടിച്ചു കരഞ്ഞു. അലവിക്ക എല്ലാം ഉള്ളിലടക്കി .നെസിയുടെ കണ്ണുനീർ തോർന്നതേയില്ല .സുഹ്റത്തയുടെ ആങ്ങള റസാഖിക്കയും ഭാര്യ ജമീലയും കൂടെ പോരുന്നുണ്ട് . ആരും അവിടെ ഒന്നും കണ്ടിട്ടില്ലല്ലോ . നെസിയെ അവിടെ ആക്കിയിട്ടാണ് അവർ തിരിച്ചു പോരുക .കാറിലേക്ക് അവളെ കൈപിടിച്ച് കയറ്റിയത് സലീം തന്നെയാണ് .അവളെ കയറ്റി ഇരുത്തി സലീമും ഇരുന്ന് എല്ലാവരോടും ഒരു പുഞ്ചിരിയോടെ യാത്ര പറഞ്ഞു .വലത്തെ കൈ നസീമയുടെ തോളിലൂടെ ഇട്ട് അവളെ തന്നിലേക്ക് ചേർത്ത് പിടിച്ച സലീമിനെ കണ്ടപ്പോൾ നെസിയുടെ വീട്ടുകാർക്ക് ആശ്വാസം തോന്നി .തന്റെ മകൾ സുരക്ഷിതമായ കൈകളിൽ തന്നെയാണല്ലോ എന്നാ വൃദ്ധ ദമ്പതികൾ ആശ്വസിച്ചു. കാർ അങ്ങ് നീങ്ങിയതും സുഹ്റത്ത അകത്തേക്ക് ചെന്ന് കട്ടിലിൽ കിടന്നു പൊട്ടിക്കരഞ്ഞു. അലവിക്ക ചാരുകസേരയിലേക്ക് കിടന്നു . മകളെക്കുറിച്ച് ഓർത്തോർത്ത് അദ്ദേഹത്തിൻറെ ഇരു ചെന്നിയിലൂടെയും കണ്ണുനീർ ഒഴുകി. റസിയക്കും ആബിദാക്കും അങ്ങേയറ്റം വിഷമമുണ്ടെങ്കിലും തങ്ങളുടെ അനിയത്തിക്ക് ഒരു ജീവിതം കിട്ടിയല്ലോ എന്ന ആശ്വാസവും അവൾക്കുണ്ട്. തൻ്റെ വീടും നാടും അകന്നകന്ന് പോകുന്നത് കണ്ട് നെസി കരച്ചിലടക്കി.അരികിലിരിക്കുന്നവൻ അവളുടെ മുതുകിൽ പതിയെ തട്ടി.റസാഖിക്കയും ഭാര്യയും പരസ്പരം നോക്കി പുഞ്ചിരിച്ചു.അയൽക്കാരും കുടുംബക്കാരും എല്ലാം പിരിഞ്ഞു പോയപ്പോൾ ആ കൊച്ചു വീട്ടിൽ ഒരു മൂകത തളം കെട്ടി നിന്നു. ഒരേസമയം മകളെക്കുറിച്ച് ആശ്വസിക്കുകയും അതേസമയം വേദനിക്കുകയും ചെയ്യുന്ന ആ മാതാപിതാക്കൾ വീട്ടിനുള്ളിൽ ചുരുണ്ടു കൂടി .🌟🌟🌟കുതിച്ച് കിതച്ച് വന്ന് നിന്ന തീവണ്ടിയിലേക്ക് കയറുമ്പോൾ നെസിയുടെ കാലുകൾ വിറച്ചു.തീവണ്ടി ദൂരേന്ന് കണ്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് കയറുന്നത്. തിരക്കി ആളുകൾ കയറുന്നതിനനുസരിച്ച് അവളും അതിനുള്ളിൽ കയറിപ്പറ്റി.തൻറെ വലതു കൈ മുറുകെ പിടിച്ചിരിക്കുന്നവനിലേക്ക് ഇടയ്ക്കിടെ കണ്ണുകൾ നീണ്ടു.ഒഴിഞ്ഞു കിടന്ന നീളൻ സീറ്റിലെ ജനാലക്ക് അരികിലേക്ക് അവളെ ഇരുത്തി അവനും തൊട്ടരികിൽ ഇരുന്നു.നെസിക്ക് ആകെ ഒരു വെപ്രാളം തോന്നി .ആദ്യമായാണ് ഇങ്ങനെ ഒരു പുരുഷനോടൊപ്പം ഇത്ര അടുത്ത് ഇരിക്കുന്നത്. പേടിയെന്തിന് തന്നെ കെട്ടിയ ആൾ തന്നെയല്ലേ.. അവൾ ആശ്വസിക്കാൻ ശ്രമിച്ചു .എങ്കിലും എന്തോ ഒരു മടി. അവൾ ഒന്നുകൂടി ജനലരികിലേക്ക് ഒതുങ്ങിയിരുന്നു.ഒന്നിളകി കൂകി വിളിച്ച് പായുന്ന ആ വണ്ടിക്കുള്ളിലിരുന്ന് അവൾ അത്ഭുതത്തോടെ പുറം കാഴ്ചകളിലേക്ക് കണ്ണു നട്ടു .ഓടിമറയുന്ന മരങ്ങളും മനുഷ്യരും എല്ലാം അവളുടെ കണ്ണുകൾ ഒപ്പിയെടുത്തു .ഇപ്പോ മനസ്സിൻ്റെ സങ്കടം ഒന്ന് നീങ്ങിയിട്ടുണ്ട്.കാരണം തൊട്ടരികിൽ ഇരിക്കുന്നവൻ തന്നെ..ഈ ആളിങ്ങനെ അടുത്തുണ്ടാകുമ്പോൾ ഇന്ന് വരെ അനുഭവിക്കാത്ത എന്തോ ഒന്ന് ഉള്ളം നിറക്കുന്നുണ്ട്..സന്തോഷമാണോ.. .സമാധാനമാണോ...അതോ ഇനിയിതാണോ പലരും പറയുന്ന സ്നേഹം.അവളോർത്തു."നെസീ...അതേ ഒന്നിങ്ങു നോക്കടോ.. ഞാനിവിടെയുണ്ട് ട്ടോ .."അരികിലിരുന്നവൻ കാതിൽ പതിയെ പറഞ്ഞതും അവൾ അത്ഭുതത്തോടെ മുഖമുയർത്തി. ആദ്യമായാണ് തന്നെ ഒരാൾ നെസീ എന്നൊക്കെ വിളിക്കുന്നത്. നെസീമ എന്നാണ് എല്ലാവരും വിളിക്കാറ്. ആ നോട്ടം കണ്ടവൻ എന്തേ എന്നർത്ഥത്തിൽ പുരികങ്ങൾ ഒന്നുയർത്തി. പരിഭ്രാന്തിയോടവൾ നോട്ടം മാറ്റി . പുറത്തേക്ക് തന്നെ മിഴി പായിച്ചവളിൽ മനോഹരമായൊരു കുഞ്ഞു പുഞ്ചിരി വിരിഞ്ഞു നിന്നു.തൻ്റെ ഇടതു കൈക്കുള്ളിൽ ഭദ്രമായിരുന്ന അവളുടെ വലത് കരം പതിയെ ഒന്നമർത്തിയവൻ.

ചെമ്മൺ പാതയിലൂടെ പൊടി പറത്തിക്കൊണ്ട് വരുന്ന ആ വെള്ള അംബാസഡർ കാർ കണ്ട് ചായക്കടയിൽ ഇരുന്നവരെല്ലാം കൗതുകത്തോടെ .....

   -malayalamഒരു പെരുമഴക്കാലം കൂടി കടന്നുപോയി!!! ഇത്തവണയും രൂപാലിയെ  ഗൗനിക്കാതെ ...തുള്ളിക്കൊരുകുടം എന്നപോലെ പെയ്തു തോർന...
08/08/2026

-malayalam
ഒരു പെരുമഴക്കാലം കൂടി കടന്നുപോയി!!! ഇത്തവണയും രൂപാലിയെ ഗൗനിക്കാതെ ...തുള്ളിക്കൊരുകുടം എന്നപോലെ പെയ്തു തോർന്നു...മഴ ഓരോ തുള്ളിയായി പെയ്തിറങ്ങുമ്പോഴും രൂപാലി ഒത്തിരിയേറെ പ്രതീക്ഷയോടെ ആയിരുന്നു കാത്തിരുന്നത്.ഈ മഴയെങ്കിലും തന്നിലെ വേവുന്ന ചിന്തകളെ പാടെ മായ്ച്ചുകളയുമെന്ന് അവൾ പ്രതീക്ഷിച്ചിരുന്നു....ഹൃദയത്തിൽ തിരയടിക്കുന്ന ഓർമകൾ ഈ മഴയിലൂടെയെങ്കിലും കുത്തിയൊലിച്ചു ദൂരങ്ങളിലേക്ക് ഒഴുകി മാറിപോകുമെന്ന് അത്രയേറെ അവൾ വിശ്വസിച്ചിരുന്നു.പക്ഷേ, ഇല്ല!!!ഒന്നും നടന്നില്ല!!!അവളുടെ എല്ലാ പ്രതീക്ഷകളും വിശ്വാസങ്ങളും പെരുമഴയാൽ കുത്തിയൊലിച്ചുപോയി...എല്ലാം കളിവഞ്ചിപോലെ തകർന്നില്ലാതെ ആയി...വീണ്ടും ആവർത്തനം...പതിവ് തെറ്റാതെ ഈ പെരുമഴക്കാലവും അവളെ തോല്പിച്ചു കടന്നുകളഞ്ഞിരിക്കുന്നു....മണ്ണോട് ചേർന്നലിഞ്ഞില്ലാണ്ടായത് മഴത്തുള്ളികൾ മാത്രമല്ല , വർഷങ്ങളേറെ ആയുള്ള രൂപാലിയുടെ ഒരായിരം പ്രതീക്ഷകളുമാണ്.ഒന്നുമല്ലാതെ ആയിപോയത് അവളുടെ കാത്തിരുപ്പുകളാണ്..ആ പെണ്ണൊരുത്തിയുടെ പ്രതീക്ഷകളെ തച്ചുടച്ച്, കാത്തിരിപ്പുകൾ ബാക്കിയാക്കി, അവളിലേക്ക് നിരാശകൾ മാത്രം ചൊരിഞ്ഞുകൊണ്ട്.....ഒരു പെരുമഴക്കാലം കൂടി കടന്നുപോയി.നൊമ്പരമായി....തേങ്ങലായി... അപ്പൊഴും രൂപാലിയിൽ അവശേഷിച്ചത് രണ്ടേ രണ്ട് ചോദ്യങ്ങളാണ് ,ഇനി എന്നുവരുമൊരു പെരുമഴക്കാലം ? എന്നിലെ ദു:ഖങ്ങളെ കൂടെകൂട്ടാൻ പാകത്തിലൊരു പെരുമഴക്കാലത്തിനായി ഇനിയും എത്രനാൾ കാത്തിരിക്കണം?ശൂന്യമായ കടലാസുതുണ്ടിൽ ആ ചോദ്യങ്ങൾ ഇടം പിടിക്കാൻ അധികനേരം വേണ്ടിവന്നില്ല.ചോദ്യ ചിഹ്നത്തോടുകൂടി ആ എഴുത്ത് അവസാനിപ്പിച്ച് എഴുതാനുപയോഗിച്ച കറുത്ത മഷിപേന മേശപ്പുറത്ത് തിരികെ വെക്കുമ്പോൾ അവളുടെ നോട്ടം വെള്ളക്കടലാസിൽ പതിഞ്ഞുകിടക്കുന്ന കറുത്ത മഷിയിൽ കൊരുത്തു....കറുപ്പ്!!നിറങ്ങളേഴിനേയും ഒളിപ്പിച്ചുവെച്ചൊരു നിറം!!!തന്റെ ജീവിതപുസ്തകത്തിനും ഇന്നിതേ കറുപ്പ് നിറമാണ്.ആലോചനകളിൽ മുഴുകിയിരുന്നവളറിഞ്ഞില്ല , അവളുടെ കണ്ണിൽ നിന്നും ഇറ്റിവീണ ഒരുതുള്ളി കണ്ണുനീർ ആ കറുത്ത അക്ഷരക്കൂട്ടത്തിൽ ഒന്നിനെ ചുംബിച്ചതും താഴോട്ടേക്കുള്ള തന്റെ ഒലിച്ചിറക്കത്തിൽ ആ കറുത്തച്ചായക്കൂട്ടിനെ കൂടെകൂട്ടിയതും...ഒരു തുള്ളി കണ്ണുനീർ...ഇത്തരം ആയിരമായിരം മഴനീർത്തുള്ളികൾ കൂടിച്ചേർന്നാലൊരു പെരുമഴക്കാലം...പെയ്തൊഴിയുമോ ഇനിയൊരു പെരുമഴക്കാലം കൂടി?ഡയറി അടച്ച് മേശപ്പുറത്ത് ഭദ്രമായി നീക്കിവെച്ചു. കസേരയിൽ നിന്നും എഴുന്നേറ്റു. മേശപുറത്തൂടെ വെറുതെ ഓടിനടന്ന അവളുടെ കണ്ണുകൾ ഒരു വസ്തുവിൽ തറഞ്ഞുനിന്നു.ഒരു വെള്ളിത്താലം...അല്പം മുമ്പേ ആണ് ഈ വെള്ളിത്താലം ഈ മേശപ്പുറത്ത് സ്ഥാനം പിടിച്ചത്.അന്നേരം അതിലേക്കൊന്ന് നോക്കിയതുപോലും ഇല്ലായിരുന്നു.രൂപാലിയുടെ കണ്ണുകൾ താലത്തിലേക്ക് നീണ്ടു....പതിയെ അതിലിരിക്കുന്ന വസ്തുക്കളിലേക്കും.....ചുവന്ന പട്ടുസാരിയുണ്ട്...സ്വർണാഭരണങ്ങളും...എല്ലാം ഒതുക്കത്തിൽ വെച്ചിട്ടുണ്ട്.പട്ടുസാരിക്കായാലും ആഭരണങ്ങൾക്കായാലും ഓരോന്നിനും അതിൻ്റേതായ സൗന്ദര്യവും ആകർഷണീയതയും ഉണ്ട്. ജനൽക്കമ്പികൾക്കിടയിലൂടെ മുറിയിലേക്ക് അരിച്ചെത്തുന്ന സൂര്യപ്രഭയേറ്റ് ആ സ്വർണാഭരണങ്ങൾ വെട്ടിത്തിളങ്ങുന്നുമുണ്ട്... ആരെയും ആകർഷിക്കാൻ പ്രാപ്തിയുള്ള തിളക്കം.... ചുവന്ന പട്ടുസാരിക്ക് അത്രമേൽ പ്രൗഢിയുള്ളതുപോലെ ....പാരമ്പര്യമായി കാത്തൂസൂക്ഷിച്ചു പോരുന്നവയാണ് ഇവയെന്ന് ഒറ്റനോട്ടത്തിലെ അവള് തിരിച്ചറിഞ്ഞു.പണ്ടെപ്പോഴോ അച്ഛമ്മയുടെ അലമാരയിലെ ആമാടപെട്ടി തുറന്നപ്പോൾ ഇവയെ കണ്ട മങ്ങിയ ഓർമ ഇന്നും അവളിലുണ്ട്.സൂര്യപ്രഭയേറ്റ് വെട്ടിത്തിളങ്ങിയ ആഭരണങ്ങൾ ഒരു നിമിഷത്തേക്കെങ്കിലും രൂപാലിയുടെ കണ്ണുകളെ വിടർത്തി എന്നുള്ളത് ശരിയാണ്.അത് പക്ഷേ , വിലപിടിപ്പുള്ള വസ്തുക്കൾ നേരിൽ കണ്ടതുകൊണ്ടുള്ള അത്ഭുതമോ ആശ്ചര്യമോ ഒന്നുമല്ല !!അവയുടെ ആകർഷണീയത കൊണ്ടുമാത്രം!!അതും ഒരു നിമിഷനേരത്തേക്ക് മാത്രം. അതിനപ്പുറം രൂപാലിയുടെ കണ്ണുകളിൽ നിറഞ്ഞുനിന്നത് നിർവികാരതയാണ് . അവൾ കണ്ണുകൾ ചിമ്മി തുറന്നു.ഇരു മിഴികളിലും കണ്ണുനീർ നനവ് പറ്റിയിട്ടുണ്ട്.നീർത്തിളക്കമേറിയ മിഴികളിൽ മുന്നിലുള്ള വസ്തുക്കൾ വീണ്ടും ഇടം പിടിച്ചോ എന്നറിയില്ല....എങ്കിലും അവളുടെ കണ്ണുകളിൽ തെളിഞ്ഞുനിന്ന കാഴ്ചകൾക്ക് ഇത്തവണ നേരത്തത്തെ പോലെ ആ ആഭരണങ്ങളുടെ തിളക്കമുണ്ടായിരുന്നില്ല... നിമി നേരം കൊണ്ട് അവളുടെ മനോനില പോലും മാറിയിരുന്നു. മുന്നിലുള്ളവയുടെ തിളക്കം കൺകുളിർക്കെ കാണുവാനോ അത് ആസ്വദിക്കാനോ ഉള്ള അവസ്ഥയിൽ അല്ലായിരുന്നു അവൾ....അവളുടെ മനസ്സിൽ രൂക്ഷമായി അലയടിക്കുന്ന തിരമാലകളുണ്ട്!! ശരിക്കും പറഞ്ഞാൽ കരയിലെത്താൻ കൊതിച്ചിട്ടും അതിനുകഴിയാതെയാവുന്ന ശംഖിന്റെ അവസ്ഥയാണ് അവളിലിപ്പോൾ!!വെറും നിസ്സഹായത!!തന്നെ വിടാതെ പിന്തുടർന്നെത്തുന്ന തിരകമാലകളാൽ പുണരപ്പെട്ട് തിരികെ കടലിലേക്ക് തന്നെ പോവേണ്ടി വരുന്ന ശംഖിന്റെ നിസ്സഹായത മാത്രം!!ഓർമകളാവുന്ന തിരമാലകളാൽ പുണരപ്പെടുമ്പോൾ രൂപാലി ആഗ്രഹിക്കുന്നത് ഒന്നുമാത്രമാണ് .മറവി എന്ന തീരത്തെ ഏതെങ്കിലും ഒരു ചെറിയ തുരത്തിൽ ചെന്നഭയം പ്രാപിക്കണമെന്ന് മാത്രം!!പക്ഷേ അവിടെയാണ് അവൾ തോല്ക്കുന്നത്!വിധി അവളെ തോല്പിക്കുന്നത്!എത്ര ശ്രമിച്ചിട്ടും അവൾക്ക് മറവിയുടെ തീരത്തെത്താൻ കഴിയുന്നില്ല.ശ്രമങ്ങളെല്ലാം പരാജയങ്ങളാവുമ്പോൾ അവൾ വീണ്ടും വീണ്ടും ഓർമയുടെ ചുഴിയിലേക്ക് മുങ്ങി താഴുന്നുകൊണ്ടിരിക്കുകയാണ്.ഒരു നാൾ അത്രയേറെ സുന്ദരമായിരുന്നു രൂപാലിയുടെ ജീവിതവും.അവളും അവളുടെ കുടുംബവും.അതായിരുന്നു രൂപാലിയുടെ ലോകം!അവിടേക്ക് കണ്ണേറ് പതിപ്പിച്ചുകൊണ്ടാരോ വന്നു കാണണം.അസൂയകാർക്ക് ഒരു കാലത്തും പഞ്ഞമുണ്ടാകാറില്ലല്ലോ !!സന്തോഷങ്ങളുടെ വർണങ്ങൾക്ക് മീതെ ആസൂയ മൂത്ത് ആരോ ഇരുട്ടിൻ്റെ ചായക്കൂട്ടുകൾ വാരി വിതറി കാണണം.അവിടം മുതലാകണം രൂപാലിയുടെ ജീവിത ഗതി മാറിതുടങ്ങിയത്.എന്തായാലും ആരാലോ വിതറപ്പെട്ട ആ കറുത്ത ചായക്കൂട്ടുകൾക്ക് രൂപാലിയുടെ ജീവിത കാൻവാസിലെ പൂർത്തിയാവാതിരുന്ന ചിത്രങ്ങളെ സ്വാധീനിക്കാനുള്ള ശക്തി ഏറെ ആയിരുന്നു.....വർണപകിട്ടുകളെല്ലാം എങ്ങോ പോയി മറഞ്ഞു...കറുപ്പ് എല്ലാറ്റിനേയും അടിച്ചമർത്തി.. ജീവിത വെളിച്ചം അവൾക്ക് മുന്നിൽ അണഞ്ഞുപോവുകയും ചെയ്തു.....അതോടേ രൂപാലിയുടെ ജീവിതം ഇരുട്ടിലായി.ഇരുട്ടിൽ നിന്നൊരു മോചനം അവൾ കൊതിച്ചില്ല. പുതുനിറങ്ങളും പുതുവെളിച്ചവും തേടി അലയുകയും ചെയ്തില്ല.ഇരുട്ടുമായി പൊരുത്തപ്പെടാൻ ശ്രമിച്ചു.കൂട്ടിനെത്തിയ ഇരുട്ടിൽ , തന്റെ ജീവിതത്തിലെ വർണകാഴ്ചകളെ തേടിപ്പിടിച്ച് തേച്ചു മിനുക്കാൻ തീരുമാനിച്ചു.ഓർമകൾ എന്നുമൊരു ചുഴിയാണ്!ചിലർക്ക് സന്തോഷം പകരുന്ന ചുഴി... മറ്റു ചിലർക്ക് വേദനയും ദുരിതങ്ങളും പകരുന്ന ചുഴി...!!ഓർമകൾക്ക് ഒരിക്കലും നര ബാധിക്കില്ല !ഇവിടെ രൂപാലിയുടെ ഓർമകൾക്കും എന്നും തികഞ്ഞ യൗവ്വനമാണ് !!! മനസ്സെന്ന തോണിയിലേറി അവളിലൂടെ ഒഴുകി നീങ്ങികൊണ്ടിരിക്കുകയാണവ!!അറ്റമില്ലാത്ത യാത്രയിലെന്നപോലെ..ചില ഓർമകൾ നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും...ഓർമകൾ വീണ്ടും ഒരു യാത്ര തുടങ്ങുമ്പോൾ രൂപാലിയുടെ ചുവന്ന ചുണ്ടിലും പുഞ്ചിരി വിരിയാറുണ്ട് ....അവയ്ക്ക് ആയുസ് കുറവാണെന്ന് മാത്രം..ക്ഷണിക്കപ്പെടാതെ വരി തെറ്റി കടന്നുവരുന്ന ചില ഓർമകൾക്ക് സന്തോഷം പകരുന്ന ഓർമകളെ തട്ടിമാറ്റാൻ കെല്പേറെയാണ് . രൂപാലിയെ സന്തോഷിക്കാൻ അനുവദിക്കില്ലെന്ന് ശപഥം ചെയ്ത ഒരുപറ്റം ഓർമകൾ... അവയാണ് രൂപാലിയുടെ ഏറ്റവും വലിയ ശത്രുക്കൾ!ആ തുടുത്ത കവിളുകളെ കണ്ണുനീർ ചുംബിക്കാനുള്ള പ്രധാന കാരണക്കാർ!! അരികിലേക്ക് ആരോ വരുന്നതും ആ താലം കയ്യിലേക്ക് എടുക്കുന്നതും അവളറിഞ്ഞു.പിന്നെ ആ താലം തനിക്ക് മുമ്പിലേക്ക് നീളുന്നതും...രൂപാലിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി...മുന്നിലെ കാഴ്ചകൾ അവ്യക്തമായി...ഇരുകയ്യും നീട്ടി അവളാ താലം വാങ്ങി...പക്ഷേ വീണ്ടുമൊരു നോട്ടം അവളാ താലത്തിലേക്ക് കൊടുത്തില്ല.ഇനിയുമൊരു നോട്ടം കൊണ്ടുപോലും അവളാ വസ്തുക്കളെ കടാക്ഷിച്ചില്ല.മുന്നിലെ മുരടനക്കം...അവൾ കണ്ണുകൾ മുറുക്കെ അടച്ചുതുറന്നു.മുന്നിൽ നിൽക്കുന്ന വ്യക്തിയെ അവൾ ശൂന്യമായ മിഴികളോടെ ഒന്ന് നോക്കി. പ്രതീക്ഷയോടെയുള്ള നോട്ടം അവൾ കണ്ടു.ചുണ്ടിൽ ഒരു പുഞ്ചിരി മെനഞ്ഞെടുക്കാൻ അവൾക്ക് അധികം സമയം വേണ്ടിവന്നില്ല. പകരം ഒരു പുഞ്ചിരി ലഭിക്കും മുമ്പേ തന്റെ ചുണ്ടിലെ ചിരി വിതുമ്പലായി മാറിയത് വേദനയോടെ അവൾ അറിഞ്ഞു.ചങ്ക് പൊട്ടുന്ന വേദന കടിച്ചമർത്തി പുഞ്ചിരിനെയ്തെടുക്കാൻ ശ്രമിക്കുന്ന രൂപാലിയോട് മൈഥിലിക്ക് ഒരേ സമയം സ്നേഹവും വാത്സല്യവും അനുകമ്പയും സഹതാപവും തോന്നിപോയി.പക്ഷേ കഴിയില്ല ....രൂപയുടെ സങ്കടത്തിന് കൂട്ടിരിക്കാൻ കഴിയില്ല.ഉത്തരവാദിത്വങ്ങൾ ഏറെയാണ്...ഏറ്റെടുത്ത കാര്യം നടത്തിയെടുക്കണം..വിവാഹ വസ്ത്രത്തിൽ രൂപയെ ഒരുക്കി എടുക്കണം...ആ കടമ്പ കടക്കണം...മൈഥിലിയും ചുണ്ടിൽ ഒരു ചിരി വരുത്തിത്തീർത്തു.താലത്തിൽ പിടിത്തമിട്ട രൂപാലിയുടെ കരങ്ങളുടെ മീതെ മൈഥിലിയും കൈകൾ വെച്ചു....തന്റെ കൈയിൽ അനുഭവപ്പെട്ട ഇളം ചൂട്...അമ്മയുടെ കൈയുടെ ചൂട്...രൂപാലി നിർവികാരയായി മൈഥിലിയെ നോക്കി ."രൂപ മോളേ ...., ഈ താലത്തിലുള്ള സാരി വേണം മോളിന്നുടുക്കാൻ... കൂടെയീ ആഭരണങ്ങളും അണിയണം. അമ്മയ്ക്കറിയാം, ഇന്ന്ഇതിന്റെയൊന്നും ആവശ്യമില്ലെന്ന്.കാണുന്നവർക്കും ആർഭാടമാണെന്നേതോന്നുള്ളൂ... പക്ഷേ, മോൾക്കറിയാലോ, മോളുടെ മുത്തശ്ശിയുടെ ആഗ്രഹമാണിത്... വെറുതെ ആ പാവത്തിന്റെ ആത്മാവിനെ വേദനിപ്പിക്കേണ്ട. അതുകൊണ്ട്, ഇതൊക്കെ മോൾ ധരിക്കണം."മൈഥിലിയുടെ സ്വരത്തിൽ നിറഞ്ഞുനിന്നത് അപേക്ഷയായിരുന്നു. ' ഇതൊക്കെ നാളെ രൂപയ്ക്ക് ധരിക്കാനുള്ളതാണ്....നീ ഇത് അവളെ അണിയിക്കണം ' ഇന്നലെ രാത്രി കേട്ട ആ വാക്കുകൾ ഇപ്പൊഴും മൈഥിലിയുടെ ചെവിയിൽ മുഴങ്ങികേൾക്കുന്നുണ്ട് ...മൈഥിലിയുടെ പ്രതീക്ഷയോടെയുള്ള നോട്ടം കണ്ടില്ലെന്ന് നടിക്കാൻ അവൾക്ക് ആയില്ല.ഒരുപക്ഷേ അമ്മയുടെ നിസ്സഹായ അവസ്ഥ രൂപാലിക്ക് മനസ്സിലായിട്ടുണ്ടാവണം.അതുകൊണ്ടാവാം മൈഥിലിയുടെ ആവശ്യം എതിർക്കാൻ ആ പെണ്ണിന് കഴിയാതെപോയത്.അവളൊന്നുമൂളുക മാത്രം ചെയ്തു.ഒന്നും ചോദിക്കാനും ഇല്ല !പറയാനുമില്ല! ആരൊക്കെയോ എന്തൊക്കെയോ പറയുന്നു. അതെല്ലാം തലയാട്ടി സമ്മതിച്ചുകൊടുക്കുന്നു. അതാണ് രൂപയുടെ ഇപ്പോഴത്തെ അവസ്ഥ.ഒന്നിനും എതിര് പറയാൻ അവൾക്ക് അറിയില്ലായിരുന്നു.രണ്ട് മാസം മുന്നെ വരെ അവളുടെ എല്ലാ കാര്യങ്ങളും തീരുമാനിച്ചത് അവളുടെ അച്ഛനും അമ്മയും ആയിരുന്നു. അതും രൂപയുടെ ഇഷ്ടത്തോടെ.... അവളുടെ പൂർണ സമ്മതത്തോടെ..പക്ഷേ ഇന്ന് അച്ഛനേയും അമ്മയേക്കാളും ഉപദേശങ്ങൾ നിരത്തുന്നതും അങ്ങനെ ചെയ്യരുത് ഇങ്ങനെ ചെയ്യണമെന്ന് പറയുന്നതും ബന്ധുക്കളെന്ന ലേബലുള്ളകുറച്ചുപേരാണ്.ഇന്നോളം രൂപാലി ജീവിച്ചത് അച്ഛന്റെയും അമ്മയുടെയും ഇഷ്ടത്തിനാണ്. എന്നുകരുതി ആ അച്ഛനമ്മമാർ മോശക്കാരാണെന്നോ ഇത്രയും കാലം മകളെ തടങ്കലിലാക്കി അനുസരിപ്പിക്കുകയായിരുന്നു എന്നോ അർത്ഥമില്ല...സ്നേഹിക്കാൻ മാത്രം അറിയാവുന്നവരാണ്ദേവാനന്ദൻ മാഷും മൈഥിലിയും.തന്റെ ജീവിതകാര്യങ്ങളെല്ലാം തീരുമാനിക്കാനുള്ള അവകാശം അവളായി തന്നെ അവർക്ക് പകുത്തുനൽകിയതാണ്.ഒരു കുഞ്ഞു ജനിച്ചാൽ അറിവാവുന്ന പ്രായം വരെ അച്ഛനും അമ്മയും ആണ് ആ കുഞ്ഞിൻ്റെ വഴികാട്ടി...അറിവായതിൽ പിന്നെ മാതാപിതാക്കളെ അനുസരിക്കുന്നവരും ഉണ്ട്... അവർക്ക് പുല്ലുവില കല്പിച്ചുകൊണ്ട് തന്നിഷ്ടത്തിന് നടക്കുന്നവരും ഉണ്ട്. ഒരു പ്രായം എത്തിയാൽ സ്വന്തമായിതീരുമാനങ്ങളെടുക്കാൻ ഓരോ വ്യക്തിയും പ്രാപ്തരാവുന്നു. ജീവിതം നല്കുന്ന മാറ്റങ്ങൾ...കാലചക്രം നല്കുന്ന മാറ്റങ്ങൾ...സാഹചര്യം നല്കുന്ന മാറ്റങ്ങൾ...ഇവിടെ രൂപാലിയും വളർന്നു....അവൾക്ക് ഇരുപത്തിനാലു വയസ്സായി...ഇതുവരെ എങ്ങനെയാണോ ജീവിച്ചത് അതുപോലെ തന്നെ ഇനിയുള്ള കാലവും ജീവിച്ചാൽ മതിയെന്ന തീരുമാനം മാത്രം അവൾ സ്വയം എടുത്തു. കുഞ്ഞായിരിക്കുമ്പൊഴേ ഏതൊരു ചെറിയ കാര്യം പോലും അച്ഛനോടും അമ്മയോടും തുറന്നുപറയുന്ന ശീലമുള്ളവളായിരുന്നു രൂപ....ഇന്നും ആ ശീലത്തിന് മാറ്റം വന്നിട്ടില്ല. അവളെടുക്കുന്ന തീരുമാനങ്ങളോരോന്നും അവളുടെ അച്ഛന്റേയും അമ്മയുടേയും അഭിപ്രായം ചോദിച്ചറിഞ്ഞിട്ടുളളതായിരുന്നു.അത് 🔥രൂപാലി ദേവാനന്ദ് 🔥 എന്ന ഇരുപത്തുനാലുകാരിക്ക് സ്വന്തമായി കാര്യങ്ങൾ തീരുമാനിക്കാനുള്ള കഴിവ് ഇല്ലാത്തത് കൊണ്ടല്ല.!! തന്നെക്കാൾ ലോകപരിചയവുംഅനുഭവസമ്പത്തും മാതാപിതാക്കൾക്ക് ഏറെയാണ് എന്ന അറിവ്....ഉത്തമ ബോധ്യം !അത് അവൾക്കേറെയുണ്ട്.അനുഭവങ്ങളുടെ വെളിച്ചത്തിൽ അവരെടുക്കുന്ന തീരുമാനങ്ങൾ ഒരിക്കലും തെറ്റില്ലെന്ന വിശ്വാസം ! അതും ഉണ്ട്.ആ വിശ്വാസം തകരാത്തിടത്തോളം കാലം അത് തുടർന്നു പോരുകയും ചെയ്യുന്നു.പക്ഷേ....ഈയിടയായി ചില കാര്യങ്ങളിൽ തീരുമാനം എടുക്കുന്നതിൽ അച്ഛനും അമ്മയ്ക്കും തെറ്റുപറ്റുന്നുണ്ടോ?തെറ്റിലേക്കുള്ള ചുവടുകളാണൊ ഓരോ നിമിഷവും അവർ മുന്നോട്ട് വെച്ചുകൊണ്ടിരിക്കുന്നത്?ഈയിടെ അവളുടെ മനസാക്ഷി ഇത്തരം ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കുന്നുണ്ട്. അവർക്ക് തെറ്റുപറ്റുന്നുണ്ട് എന്നാണ് ഈ ചോദ്യങ്ങളുടെ ഉത്തരം എങ്കിൽ....എങ്ങനെയാണ് അവരെ ആ തെറ്റിൽ നിന്ന് പിന്തിരിപ്പിക്കുക?അറിയില്ല!!!ഒന്നും അറിയില്ല!!!അച്ഛനേയും അമ്മയേയും ഒരുപക്ഷേ എങ്ങനെയെങ്കിലും പറഞ്ഞുമനസ്സിലാക്കിപ്പിക്കാം...എന്നാൽ മുന്നിലെ കടമ്പ വേറെയാണ്...ബന്ധുക്കളാണെന്ന അവകാശത്തിൽ കുറ്റിയും പറിച്ച് വന്നവർ...അവരെ എങ്ങനെ നിയന്ത്രിക്കും...ആദ്യമായി അല്ല അവളവരെ കാണുന്നത്...അതുകൊണ്ട് തന്നെ അവരുടെ സ്വഭാവം അവൾക്കറിയാതിരിക്കില്ലല്ലോ...അറിയാം!!!വ്യക്തമായി അറിയാം!!ചില നേരങ്ങളിൽ ബന്ധുക്കൾ ശത്രുക്കളാവുമെന്ന കാര്യത്തിൽ അവൾക്കുറപ്പേറെയാണ്.

ഒരു പെരുമഴക്കാലം കൂടി കടന്നുപോയി!!! ഇത്തവണയും രൂപാലിയെ ഗൗനിക്കാതെ ... തുള്ളിക്കൊരുകുടം എന്നപോലെ പെയ്തു തോർന്നു... ...

   -malayalamഅപ്രതീക്ഷിതമായി തോന്നിയ ആ സ്പാർക്ക്അന്ന് രാവിലെ തൊട്ടേ ആകാശം നന്നായി കറുത്തിട്ടുണ്ടായിരുന്നു. വല്ലാത്തൊരു അ...
08/08/2026

-malayalam
അപ്രതീക്ഷിതമായി തോന്നിയ ആ സ്പാർക്ക്അന്ന് രാവിലെ തൊട്ടേ ആകാശം നന്നായി കറുത്തിട്ടുണ്ടായിരുന്നു. വല്ലാത്തൊരു അസ്വസ്ഥത നിറഞ്ഞ തണുത്ത കാറ്റ് അന്തരീക്ഷത്തിൽ ആകെ വീശിയടിക്കുന്നുണ്ട്. ഏതു സമയത്തും നല്ല ശക്തമായ ഒരു പെയ്ത്തുണ്ടാകാം എന്ന മട്ടിലാണ് ആകാശത്ത് കരിമേഘങ്ങൾ ഒന്നൊന്നായി വന്ന് കൂടിച്ചേരുന്നത്. പുതിയ പ്രൊഫഷണൽ കോളേജിലെ ആദ്യത്തെ ദിവസമായതുകൊണ്ട് തന്നെ എന്റെ മനസ്സിൽ വല്ലാത്തൊരു പരിഭ്രമവും ആകാംഷയും ഒരേസമയം ഉടലെടുത്തിട്ടുണ്ടായിരുന്നു. സ്കൂൾ പഠനകാലം കഴിഞ്ഞ്, തികച്ചും അപരിചിതമായ ഒരു അന്തരീക്ഷത്തിലേക്ക് കാലെടുത്ത് വെക്കുമ്പോൾ ഏതൊരു പെൺകുട്ടിക്കും ഉണ്ടാകുന്ന ഒരു തരം ഭയം എന്നെയും ആകെ മൂടിയിരുന്നു. റൂമിൽ നിന്നിറങ്ങിയ എന്നെ അച്ഛനാണ് ബൈക്കിൽ കൊണ്ട് ബസ് സ്റ്റാൻഡിൽ വിട്ടത്."നല്ല കനത്ത മഴ പെയ്യാൻ സാധ്യതയുണ്ട് മോളേ, നോക്കി പൊയ്ക്കോണം... ക്ലാസ്സ് കഴിഞ്ഞിട്ട് ഫോൺ വിളിച്ചാൽ മതി" എന്ന് പറഞ്ഞ് അച്ഛൻ വണ്ടിയും കൊണ്ട് തിരിച്ചുപോയപ്പോഴേക്കും കാറ്റിന്റെ വേഗത ഇരട്ടിയായി മാറിയിരുന്നു. പെട്ടെന്ന് മഴ പെയ്യാൻ തുടങ്ങിയാൽ ആകെ നനഞ്ഞു കുതിരുമല്ലോ എന്ന് കരുതി, മുന്നിൽ ആദ്യം വരുന്ന ബസ്സിൽ തന്നെ കയറാമെന്ന് ഞാൻ മനസ്സിൽ വിചാരിച്ചു. ബസ് സ്റ്റാൻഡിൽ ആളുകൾ കുടകളും കയ്യിൽ പിടിച്ച് ഓരോ വണ്ടിക്കായി തിടുക്കത്തിൽ ഓടുന്നുണ്ടായിരുന്നു.അങ്ങനെ ബസ് സ്റ്റാൻഡിലെ വലിയ തിരക്കിലേക്ക് നോക്കി പേടിയോടെ നിൽക്കുമ്പോഴാണ് വലിയൊരു ഹോണടി ശബ്ദത്തോടെ ആ പ്രൈവറ്റ് ബസ് വന്ന് ബ്രേക്കിട്ട് നിന്നത്. ഞാൻ ഒട്ടും സമയം കളയാതെ ആളുകൾക്കിടയിലൂടെ തള്ളിത്തുറന്ന് അതിലേക്ക് ഓടിക്കയറി. ബസ്സിനുള്ളിൽ നല്ല തിരക്കും ബഹളവുമായിരുന്നു. കോളേജ് വിദ്യാർത്ഥികളും ഓഫീസിൽ പോകുന്നവരുമൊക്കെയായി ആകെ ഒരു ബഹളം. ഭാഗ്യത്തിന് ഡ്രൈവറുടെ തൊട്ടപ്പുറത്തുള്ള ആ നീളമുള്ള ലോങ് സീറ്റിൽ എനിക്കിരിക്കാൻ പാകത്തിന് ഒരു സീറ്റ് ഒഴിഞ്ഞുകിടക്കുന്നത് കണ്ട് ഞാൻ വേഗം അവിടെ വന്നിരുന്നു. സീറ്റിലിരുന്ന് പുറത്തേക്ക് നോക്കി ഞാൻ പതിയെ ശ്വാസം വിട്ടു, നെഞ്ചിടിപ്പ് ഒന്നു കുറഞ്ഞു. പിന്നെ കണ്ടക്ടർ വന്നപ്പോൾ കാശ് കൊടുത്ത് ടിക്കറ്റും വാങ്ങി കൈകളിൽ മുറുക്കിപ്പിടിച്ചു.അപ്പോഴാണ് എന്റെ തൊട്ടടുത്തിരുന്ന ഒരു ചേച്ചി ഡ്രൈവറോട് വളരെ കമ്പനിയായി സംസാരിക്കുന്നത് ഞാൻ ശ്രദ്ധിക്കുന്നത്. അവർ തമ്മിൽ നല്ല പരിചയമുള്ളതുപോലെയാണ് തോന്നിയത്. നാട്ടിലെ തമാശകളും പരിഭവങ്ങളും ഒക്കെ പറഞ്ഞ് അവർ വലിയ ശബ്ദത്തിൽ പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു. ആ ചേച്ചി സംസാരിക്കുന്നത് കേട്ടപ്പോൾ തോന്നിയ ഒരു ചെറിയ കൗതുകം കൊണ്ട് ഞാൻ ജസ്റ്റ് ഒന്ന് അവരെ രണ്ടുപേരെയും തിരിഞ്ഞു നോക്കി. ആ നിമിഷമാണ് എന്റെ ജീവിതത്തെ തന്നെ മൊത്തമായി മാറ്റിമറിക്കാൻ പോകുന്ന ആ കാഴ്ച ഞാൻ ആദ്യമായി കണ്ടത്...ഒരു കൗതുകം കൊണ്ട് ഞാൻ ജസ്റ്റ് ഒന്ന് ആ ഡ്രൈവർ സീറ്റിലേക്ക് തിരിഞ്ഞു നോക്കിയ ആ നിമിഷം... എന്റെ ഉള്ളിലൂടെ വല്ലാത്തൊരു മിന്നൽ പാഞ്ഞുപോയതുപോലെയാണ് തോന്നിയത്. സ്റ്റിയറിങ്ങിൽ മുറുക്കിപ്പിടിച്ചിരിക്കുന്ന അവന്റെ ആ മനോഹരമായ വലതുകൈയിലേക്കാണ് എന്റെ കണ്ണുകൾ ആദ്യം ചെന്നു വീണത്. ആ വലതുകൈയിൽ നല്ല ഭംഗിയുള്ള ഒരു കറുത്ത തടവള തിളങ്ങുന്നുണ്ടായിരുന്നു. വണ്ടി ഓടിക്കുന്നതിനിടയിൽ അവൻ സ്റ്റിയറിങ് വേഗത്തിൽ തിരിക്കുമ്പോൾ ആ തടവളയും അതിന്റെ തിളക്കവും എന്നെ ചെറുതായൊന്നുമല്ല ആകർഷിച്ചത്.പക്ഷേ, എന്റെ ശ്വാസം പോലും ഒരു നിമിഷം നിലപ്പിച്ചു കളഞ്ഞത് അതേ വലതുകൈത്തണ്ടയിലെ മറ്റൊരു കാഴ്ചയായിരുന്നു. അവിടെ ഒരു മനോഹരമായ ടാറ്റൂ വലിയ ഭംഗിയിൽ പതിഞ്ഞിട്ടുണ്ടായിരുന്നു - ഒരു അമ്മയും കുഞ്ഞും! അവൻ ഗിയർ മാറ്റാനും സ്റ്റിയറിങ് തിരിക്കാനുമായി ആ വലതുകൈ എടുക്കുമ്പോഴൊക്കെ ആ ടാറ്റൂവും അതിലെ അമ്മയും കുഞ്ഞും എന്റെ കണ്ണുകൾക്ക് മുന്നിൽ തെളിഞ്ഞു മറിഞ്ഞു. എന്താണെന്ന് അറിയില്ല, ആ കാഴ്ച കണ്ട നിമിഷം എന്റെ ഉള്ളിൽ വല്ലാത്തൊരു കുളിർമ പെയ്തിറങ്ങി.കരിമേഘങ്ങൾ മൂടിക്കെട്ടിയ ആകാശത്തുനിന്നും ആദ്യത്തെ മഴത്തുള്ളി വരണ്ടുണങ്ങിയ ഭൂമിയിൽ വീഴുമ്പോൾ ഉണ്ടാകുന്ന ആ ഒരു സുഖമുള്ള അനുഭൂതി! അതുവരെ പരിചയമില്ലാത്ത ഏതോ ഒരു പ്രണയ ലോകത്തേക്ക് എന്റെ മനസ്സ് ഒറ്റ നിമിഷം കൊണ്ട് പറന്നുപോയി. അവന്റെ ആ കൈകളിലേക്കും, ആ ടാറ്റൂവിലേക്കും നോക്കി നിൽക്കുമ്പോൾ എന്റെ നെഞ്ചിടിപ്പ് ബസ്സിന്റെ വലിയ എഞ്ചിൻ ശബ്ദത്തേക്കാൾ ഉറക്കെ മിടിക്കാൻ തുടങ്ങി. അതൊരു വെറും നോട്ടമായിരുന്നില്ല, എന്റെ ജീവിതത്തിലേക്ക് പെയ്യാൻ പോകുന്ന വലിയൊരു പ്രണയമഴയുടെ ആദ്യത്തെ തുള്ളിയായിരുന്നു അത്.ഞാൻ അങ്ങനെ ആ ടാറ്റൂവിലേക്ക് നോക്കി മനസ്സ് നിറഞ്ഞു നിൽക്കുന്ന ആ സുന്ദര നിമിഷത്തിലാണ് ബസ്സിലെ ആ വലിയ സ്പീക്കറിലൂടെ മനോഹരമായ ഒരു പ്രണയഗാനം ഒഴുകിയെത്തിയത്. ആ പാട്ടിന്റെ ഈണവും ബസ്സിന്റെ കുലുക്കവും എന്റെ മനസ്സിലെ വികാരങ്ങൾക്ക് ഇരട്ടി മധുരം നൽകുന്നതുപോലെ തോന്നി."അനുരാഗത്തിൻ വേളയിൽ...അനുവാദം കൂടാതെ വന്നു നീ...മെല്ലെയെൻ നെഞ്ചകം...കവർന്നുപോയൊരു കള്ളനല്ലേ..."ആ വരികൾ കേട്ടപ്പോൾ എന്റെ ചുണ്ടിൽ അറിയാതെ ഒരു ചെറിയ പുഞ്ചിരി വിരിഞ്ഞു. അവൻ സ്റ്റിയറിങ് തിരിക്കുന്ന ഓരോ തവണയും എന്റെ ഹൃദയത്തിന്റെ താളം തെറ്റുന്നുണ്ടായിരുന്നു. വണ്ടി ഓരോ കുഴിയിൽ ചാടുമ്പോഴും എന്റെ ഉള്ളിലെ പ്രണയവും കൂടിക്കൂടി വന്നു. ആ ടാറ്റൂവിലേക്ക് നോക്കി മനസ്സ് നിറഞ്ഞ് ഞാൻ അങ്ങനെ സ്വപ്നലോകത്ത് ഇരിക്കുകയായിരുന്നു.പക്ഷേ, പെട്ടെന്നാണ് എന്റെ മനസ്സിന്റെ ഏതോ ഒരു കോണിൽ ആ യാഥാർത്ഥ്യം മിന്നിമറഞ്ഞത്. "അയ്യോ! എന്റെ സ്റ്റോപ്പ് എത്താറായില്ലേ??" ഞാൻ പെട്ടെന്ന് ഞെട്ടിവിറച്ച് ജനലിലൂടെ ചുറ്റും നോക്കി. കാരണം, എന്റെ ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു ഞാൻ അത്രയും ദൂരം ഒരു ബസ്സിൽ തനിയെ യാത്ര ചെയ്യുന്നത്. സാധാരണ കോളേജിലും സ്കൂളിലുമൊക്കെ എന്നെ അച്ഛൻ തന്നെയാണ് ബൈക്കിൽ കൊണ്ടുവിടാറുള്ളത്. ബസ്സ് യാത്രകൾ എനിക്ക് അത്ര പരിചയമില്ലാത്തതുകൊണ്ട് തന്നെ എനിക്ക് സ്ഥലങ്ങൾ കൃത്യമായി തിരിച്ചറിയാൻ കഴിയുന്നുണ്ടായിരുന്നില്ല. ഏതെങ്കിലും വഴി മാറിപ്പോകുമോ എന്ന പേടി പെട്ടെന്ന് എന്റെ ഉള്ളിലേക്ക് ഇരച്ചുകയറി. ആ ടാറ്റൂവും പാട്ടും നൽകിയ കുളിർമയെല്ലാം മാറി, മനസ്സിൽ വല്ലാത്തൊരു പരിഭ്രമം നിറഞ്ഞു. ഞാൻ വേഗം ബാഗും എടുത്ത് സീറ്റിൽ നിന്നും എഴുന്നേറ്റ് മുന്നോട്ട് നടന്നു.ബസ്സിൽ നിന്നും റോഡിലേക്ക് കാലെടുത്തു വെച്ച്, ആ വണ്ടി മുന്നോട്ട് എടുത്തു പോയപ്പോഴാണ് ഞാൻ ആകെ അസ്വസ്ഥയായത്. വണ്ടി ദൂരേക്ക് മറയുമ്പോൾ എന്റെ ഉള്ളിൽ ഒരു വല്ലാത്ത ശൂന്യത തോന്നി. ഇനിയൊരു തവണ കൂടി അവനെ കാണാൻ പറ്റുമോ? അതോ ഇത് വെറുമൊരു ഒരു ദിവസത്തെ കാഴ്ച മാത്രമായിരുന്നോ? എന്റെ പേര് പോലും അറിയാത്ത, ഞാൻ ആരാണെന്ന് പോലും ശ്രദ്ധിക്കാത്ത ആ ഡ്രൈവറെ ഇനി എന്ന് കാണാൻ കഴിയും എന്ന് പോലും അറിയാതെ ഞാൻ വിഷമത്തോടെ മുന്നോട്ട് നടന്നു.ഞാൻ അങ്ങനെ റോഡരികിലൂടെ നടക്കുമ്പോഴാണ് ശ്രദ്ധിച്ചത്, അതേ ബസ്സിൽ നിന്നും തന്നെ ഇറങ്ങിയ മറ്റൊരു പെൺകുട്ടിയും എന്റെ ഒപ്പം നടക്കുന്നുണ്ടായിരുന്നു. അവൾ പതിയെ എന്റെ അടുത്തേക്ക് വന്നു. മുഖത്ത് നല്ലൊരു ചിരിയോടെ അവൾ എന്നോട് സംസാരിക്കാൻ തുടങ്ങി."ഹായ്, നീയും ആ പ്രൊഫഷണൽ കോളേജിലേക്കാണോ? ഞാൻ ഇഷാ!" അവൾ കൈ നീട്ടി ചോദിച്ചു."അതേ, ഞാൻ ആദ്യ," ഞാൻ എന്റെ പേര് പറഞ്ഞ് അവൾക്ക് കൈ കൊടുത്തു.അവളും ഞാൻ പഠിക്കുന്ന അതേ കോളേജിലെ പുതിയ സ്റ്റുഡന്റ് ആയിരുന്നു. തനിയെ നടക്കുന്നതിന്റെ പേടിയും പരിഭ്രമവും മനസ്സിൽ പേറി നിന്നിരുന്ന എനിക്ക് അവളുടെ ആ സരസമായ സംസാരം വലിയൊരു ആശ്വാസമായിരുന്നു നൽകിയത്. പോകുന്ന വഴിക്ക് ഓരോന്ന് സംസാരിച്ച് പെട്ടെന്ന് തന്നെ ഞങ്ങൾ നല്ല കൂട്ടുകാരികളായി മാറി. കോളേജ് ഗേറ്റ് കടക്കാറായപ്പോഴേക്കും ഇഷാ അവളുടെ മറ്റൊരു അടുത്ത ഫ്രണ്ടിനെ എനിക്ക് പരിചയപ്പെടുത്തി തന്നു."ആദ്യാ, ഇത് ചന്ദ്രിക! ഞങ്ങൾ ചാലു എന്നാണ് വിളിക്കാറുള്ളത്," ഇഷാ പറഞ്ഞു. ചാലു നല്ല പാവവും ആരുമായും പെട്ടെന്ന് കമ്പനിയാകുന്ന കൂട്ടത്തിലുമായിരുന്നു. ഞങ്ങൾ മൂന്നുപേരും ഒരേ ഡിപ്പാർട്ട്മെന്റിൽ തന്നെയാണ് അഡ്മിഷൻ എടുത്തിരുന്നത്.ക്ലാസ് മുറിയിലേക്ക് നടക്കുമ്പോഴും ഇഷായും ചാലുവും അവരുടെ വിശേഷങ്ങൾ ഒന്നിനു പുറകെ ഒന്നായി പറഞ്ഞു കൊണ്ടിരുന്നു. അവർ ഇരുവരും സംസാരിക്കുമ്പോൾ ഞാൻ വെറുതെ മൂളുന്നുണ്ടായിരുന്നെങ്കിലും എന്റെ മനസ്സ് അപ്പോഴും ആ പ്രൈവറ്റ് ബസ്സിലും, അതിലെ ഡ്രൈവർ സീറ്റിലും, ആ സ്റ്റിയറിങ്ങിൽ മുറുക്കിപ്പിടിച്ചിരുന്ന കൈത്തണ്ടയിലെ ടാറ്റൂവിലുമായിരുന്നു. ആദ്യത്തെ ദിവസത്തെ ക്ലാസുകൾ വളരെ പതുക്കെയാണ് കടന്നുപോയത്. പ്രൊഫഷണൽ കോളേജ് ആയതുകൊണ്ട് തന്നെ എല്ലാവരും നല്ല സ്ട്രിക്റ്റ് ആയിരുന്നു. ഉച്ചയ്ക്ക് ലഞ്ച് ബ്രേക്കിന് ഞങ്ങൾ മൂന്നുപേരും ഒരുമിച്ച് കാന്റീനിൽ പോയി. അവിടെ വെച്ചും ഇഷായും ചാലുവും പുതിയ കോളേജിനെക്കുറിച്ചും സീനിയേഴ്സിനെക്കുറിച്ചും ഒക്കെ ഒരുപാട് കാര്യങ്ങൾ സംസാരിച്ചു."ആദ്യാ... നീ എന്താ ഒന്നും മിണ്ടാത്തത്? നിനക്ക് ഈ കോളേജ് ഇഷ്ടപ്പെട്ടില്ലേ?" ചാലു ചോദിച്ചപ്പോൾ ഞാൻ പെട്ടെന്ന് ഞെട്ടി."ഏയ്.. അങ്ങനെയൊന്നുമില്ല ചാലു, ആദ്യത്തെ ദിവസം ആയതുകൊണ്ട് ചെറിയൊരു പേടി," ഞാൻ കള്ളം പറഞ്ഞു.വൈകുന്നേരം 5 മണി വരെ ക്ലാസുകൾ നീണ്ടുനിന്നു. പ്രൊഫസർമാർ വന്ന് സ്വയം പരിചയപ്പെടുത്താൻ ആവശ്യപ്പെടുമ്പോഴൊക്കെ ഞാൻ യന്ത്രം പോലെ എഴുന്നേറ്റ് നിന്ന് എന്റെ പേര് പറഞ്ഞു. മനസ്സിൽ മുഴുവൻ ആ ഡ്രൈവർ ചേട്ടന്റെ മുഖവും ആ കയ്യിലെ തടവളയും മാത്രമായിരുന്നു. "ഇഷാ... നീ രാവിലെ വന്ന ആ ബസ്സ് ശ്രദ്ധിച്ചിരുന്നോ?" എന്ന് ഞാൻ ചോദിക്കാൻ തുടങ്ങിയെങ്കിലും, അവളും ചാലുവും എന്ത് വിചാരിക്കുമെന്ന പേടിയിൽ ഞാൻ അത് മനസ്സിൽ തന്നെ ഒതുക്കി.വൈകുന്നേരം അഞ്ചുമണിക്ക് കോളേജ് ബെല്ലടിച്ചപ്പോൾ എന്റെ ഉള്ളിൽ വല്ലാത്തൊരു ആകാംഷയായിരുന്നു. ഞാനും ഇഷായും ചാലുവും കൂടി വേഗം ബസ് സ്റ്റാൻഡിലേക്ക് നടന്നു. വീട്ടിലേക്ക് പോകാൻ ഒരുപാട് ബസ്സുകൾ വരുന്നുണ്ടായിരുന്നെങ്കിലും എന്റെ കണ്ണുകൾ തിരഞ്ഞത് രാവിലെ ഞാൻ യാത്ര ചെയ്ത ആ ഒരൊറ്റ വണ്ടിയെ മാത്രമായിരുന്നു. ഓരോ ബസ്സ് വരുമ്പോഴും ഞാൻ ആ ഡ്രൈവർ സീറ്റിലേക്ക് നോക്കും. പക്ഷേ, എവിടെയും ആ മുഖമോ ആ ടാറ്റൂവോ കണ്ടില്ല. മനസ്സ് ആകെ നിരാശയിലേക്ക് വീണുപോയി.മണിക്കൂറുകൾ നീണ്ട ആ കാത്തിരിപ്പിനൊടുവിൽ ഞങ്ങളുടെ റൂട്ടിലേക്കുള്ള മറ്റൊരു ബസ്സ് വന്നു. ഇഷായും ചാലുവും എന്റെ കൈക്ക് പിടിച്ച് അതിലേക്ക് കയറുമ്പോഴും ഞാൻ നിരാശയോടെ ആ സ്റ്റാൻഡിലേക്ക് ഒരിക്കൽക്കൂടി തിരിഞ്ഞു നോക്കി. ബസ്സിൽ കയറി ഇരുന്നതും ഞങ്ങൾ മൂന്നുപേരും പരസ്പരം വിട്ടുപിരിയാൻ മടിയുള്ളതുപോലെ ഞങ്ങളുടെ ഫോൺ നമ്പറുകൾ കൈമാറി. കോളേജിലെ ആദ്യത്തെ ദിവസം തന്ന പുതിയ കൂട്ടുകാരെ കിട്ടിയ സന്തോഷം ഉള്ളിലുണ്ടായിരുന്നെങ്കിലും, എന്റെ മനസ്സ് അപ്പോഴും ആ പഴയ സീറ്റിൽ തന്നെയായിരുന്നു.ഒരു അഞ്ചു സ്റ്റോപ്പ് കഴിഞ്ഞപ്പോഴേക്കും ചാലുവിന് ഇറങ്ങേണ്ടി വന്നു. "നാളെ കാണാം ഡീ" എന്ന് പറഞ്ഞ് ചിരിച്ചുകൊണ്ട് അവൾ ബസ്സിൽ നിന്നും ഇറങ്ങിപ്പോയി. അതിനുശേഷമുള്ള യാത്രയിൽ ഞാനും ഇഷായും മാത്രമായി. ബസ്സിന്റെ ജനലിലൂടെ പുറത്തേക്ക് നോക്കുമ്പോൾ എന്റെ നെഞ്ചിൽ ഒരു വല്ലാത്ത പ്രണയഭാരം ഉണ്ടായിരുന്നു. ഒടുവിൽ മെയിൻ ബസ് സ്റ്റാൻഡ് എത്തിയപ്പോൾ ഞാനും ഇഷായും ബസ്സിൽ നിന്നും താഴെയിറങ്ങി. ഇഷാ അവിടെ നിന്നും അവളുടെ റൂട്ടിലുള്ള അടുത്ത ബസ്സിലേക്ക് കയറി യാത്രയായി.ഇഷാ പോയതിനു ശേഷം, ആ വലിയ ബസ് സ്റ്റാൻഡിന്റെ നടുവിൽ ഞാൻ തികച്ചും ഒറ്റയ്ക്കായി. പെട്ടെന്ന് ഒരു ഉൾപ്രേരണയാലെ ഞാൻ ചുറ്റും നോക്കി. എന്റെ കണ്ണുകൾ ആ ജനക്കൂട്ടത്തിനിടയിൽ ആ തടവളയും അമ്മയും കുഞ്ഞുമുള്ള ടാറ്റൂവും തിരഞ്ഞുകൊണ്ടിരുന്നു. പക്ഷേ, എനിക്ക് അവനെ കണ്ടെത്താൻ കഴിഞ്ഞില്ല. അപ്പോഴാണ് ഒരു വലിയ സത്യം ഞാൻ തിരിച്ചറിഞ്ഞത് - എനിക്ക് അവന്റെ മുഖം പോലും വ്യക്തമായി അറിയില്ലായിരുന്നു! രാവിലെ ബസ്സിൽ വെച്ച് ഞാൻ അവന്റെ ആ കയ്യിലെ ടാറ്റൂവിലേക്കും വളയിലേക്കും മാത്രമാണ് നോക്കിയിരുന്നത്. അവന്റെ മുഖം എന്റെ മനസ്സിൽ ഒരു അവ്യക്തമായ ചിത്രം മാത്രമായിരുന്നു.മുഖം പോലും വ്യക്തമല്ലാത്ത ഒരാളോട് തോന്നിയ ഈ ഒരു വികാരത്തെ പ്രണയം എന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടത്? ഉള്ളിൽ വല്ലാത്തൊരു സങ്കടവും വിരഹവും തോന്നി. "ഇനി എന്നെങ്കിലും അവനെ കാണാൻ പറ്റുമോ ദൈവമേ?" എന്നൊരു ചോദ്യം എന്റെ മനസ്സിൽ ബാക്കിയുണ്ടായിരുന്നു. ആ ചോദ്യത്തിനുള്ള ഉത്തരം വരും ദിവസങ്ങളിലെ യാത്രകളിൽ ഒളിഞ്ഞിരിപ്പുണ്ടെന്ന് അന്ന് ആ ആദ്യത്തെ ദിവസം എനിക്ക് അറിയില്ലായിരുന്നു.....തുടരും...

ഭാഗം 1: അപ്രതീക്ഷിതമായി തോന്നിയ ആ സ്പാർക്ക് അന്ന് രാവിലെ തൊട്ടേ ആകാശം നന്നായി കറുത്തിട്ടുണ്ടായിരുന്നു. വല്ലാത്...

Address

Nasadiya Technologies Private Limited, Sona Towers, 4th Floor, No. 2, 26, 27 And 3, Krishna Nagar Industrial Area, Hosur Main Road
Bangalore
560029

Alerts

Be the first to know and let us send you an email when Pratilipi Malayalam - പ്രതിലിപി മലയാളം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Pratilipi Malayalam - പ്രതിലിപി മലയാളം:

Shortcuts

Share