05/07/2022
ജൂലൈ 5- ബേപ്പൂർ സുൽത്താനെ ഓർമ്മിക്കുമ്പോൾ....
നമ്മൾ വായിക്കറുണ്ടോ? സുൽത്താൻ ഇങ്ങനെയായിരുന്നു.
"ഹോട്ടലുകളിൽ ഊണിന് ഒന്നേക്കാൽ അണയാണു ചാർജ്. വലിയ ഹോട്ടലുകളിൽ രണ്ടാണ്. ഒന്നേകാൽ അണയ്ക്കുള്ളത് ഉണ്ടാലും കാര്യം കുശാൽ. അതുകൊണ്ട് പുസ്തകങ്ങളുടെ വില ഒന്നേക്കാൽ ആണ്. ഒരു പുസ്തകം വിറ്റാൽ ഒരൂണു തരപ്പെടണം. അങ്ങനെ പുസ്തകങ്ങൾ കടകൾതോറും, വീടുകൾതോറും കൊണ്ടുനടന്നു വിൽക്കുന്നു. അഞ്ചുമിനിട്ട്, ആറുമിനിട്ടു വായിക്കാനേ ഉള്ളു. പുസ്തകം വിറ്റു കാശും വാങ്ങി ഞാനവിടെ നിൽക്കും. വായന കഴിയുമ്പോൾ ഞാൻ ചോദിക്കും. "അതു ഞാൻ കൊണ്ടുപൊയ്ക്കോട്ടേ?' മിക്കവരും സമ്മതിക്കും. അങ്ങനെ ഒരേ പുസ്തകം തന്നെ എട്ടും പത്തും പ്രാവശ്യം വിൽക്കും"